അസാധാരണമായി ഒന്നും ഇല്ലാതെ പ്രവാസജീവിതത്തിൽ ഒരു ദിവസം കൂടി പുലർന്നു..എല്ലാം പതിവുപോലെ തന്നെ..പക്ഷെ ഓഫീസിന്റെ പടികയറുമ്പോൾ തന്നെ ഒരു അസാധാരണമായ പലതും കാണുന്നു..എല്ലാവരും നല്ല തിരക്കിലാണു.അവരവരവരുടെ സെക് ഷൻ വൃത്തിയാക്കുന്ന തിരക്കിലാണു എല്ലാവരും..എല്ലാവരുടെ മുഖവും നല്ല പ്രസന്നമായിരിക്കുന്നു..ഞങ്ങളുടെ ഇക്ക ഇന്നിവിടെ വരുന്നതിന്റെ സന്തോഷത്തിലാണു എല്ലാവരും,ലോകം അറിയുന്ന വ്യാപാരി,കോടികളുടെ സമ്പത്തിന്റെ ഉടമ,വിവിധരാജ്യങ്ങളുടെ ഭരണാധികാരികൾക്കു പ്രിയപെട്ട വ്യവസായി,സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്കു അവരുടെ പ്രിയപെട്ട ഇക്ക,ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ അന്ന ധാതാവ് മലയാളികളുടെ അംബാസിഡർ എന്ന പദവിക്കു ഏറ്റവും യോജിച്ച മലയാളി,,ഏതൊരു കേരളീയന്റെയും സ്വകാര്യ അഹങ്കാരം പത്മശ്രീ എം എ യൂസുഫലി..ഞങ്ങളുടെ ഇക്ക.
പൊതുവെ വൃത്തിയായി കിടക്കുന്ന എന്റെ സെക്ഷനിൽ എനിക്കു കാര്യമായി പണിയെടുക്കേണ്ടി വന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഡയറക്ടർ സലീം സാർ വന്നു എല്ലാ സെക്ഷനും ഒന്നു പരിശോധിച്ചു .ഉടനെ തന്നെ യൂസുഫ്ക ഇവിടെ എത്തും എന്ന് മനസ്സിലായി .പന്ത്രണ്ടരയോടു കൂടി ലോജിസ്റ്റിക്സിലെ ഒരു വശത്തുള്ള ഞങ്ങളുടെ ഓഫീസിന്റെ അടുത്ത് കറുത്ത കാർ ഒഴുകിയെത്തി..
ആദരണീയനും എല്ലാവരുടെയും ബഹുമാന്യനുമായ ഇക്ക കാറിൽ നിന്നും പുറത്തിറങ്ങി,അകമ്പടിയായി മാനേജർമാരും പേർസണൽ സ്റ്റാഫിലുള്ളവരും സെക്രട്ടറിമാരും എല്ലാം ഉണ്ടായിരുന്നു, ശാന്തനായി സൗമ്യനായി മുന്നിൽ നടന്നു വരുന്ന ഇക്കയെ എലാവരും സ്നേഹാദരവോടെ നോക്കിനിന്നു.ഓരോ സെക്ഷനിലും കയറി ജീവനക്കാരുടെ ക്ഷേമാ ഐശര്യങ്ങൾ അനേഷിച്ചു കൊണ്ട് എന്റെ ഡിപ്പർട്ട്മെന്റിലും എത്തി.മനസ്സിൽ തിങ്ങിനിറഞ്ഞ ആദരവിന്റെ ഒരംശം പോലും എനിക്കു പ്രകടിപ്പിക്കാൻ കഴിയുമായിരുന്നില്ല,സലാം പറഞ്ഞു കൈ കൊടുത്തു ..വളരെ മുൻപുതന്നെ പരിചയമുള്ളതു പോലെ മനസ്സിനെ കീഴടക്കുന്ന പുഞ്ചിരിയോടെ എന്നോടു "സുഖമല്ലേ" എന്ന ചോദ്യം എന്നെ ഏറെ സന്തോഷിപ്പിച്ചു.. ലോകം അറിയുന്ന ആ വലിയ മനുഷ്യനു മുന്നിൽ ആ വ്യക്തി പ്രഭാവത്തിനു മുന്നിൽ ഒരു കുഞ്ഞിനെ പോലെ ഞാൻ നിന്നു..
എന്റെ കൂടെയുള്ള അർമാൻ എന്ന ഫിലിപ്പൈനി സ്റ്റാഫിനെ നോക്കി എന്നോട് ചോദിച്ചു "ഇവനേതു നാട്ടുകാരൻ ആണെടാ?" ഫിലിപ്പൈനിയാണു എന്നു ഞാൻ മറുപടിയും പറഞ്ഞു..കണ്ടിട്ട് ഒരു ബോറി ലുക്കുണ്ടല്ലോടാ ..നിനക്കു ഹിന്ദി അറിയാമോടാ എന്ന അവനോടുള്ള ചോദ്യത്തിനു ലിറ്റിൽ ലിറ്റിൽ എന്ന മറുപടിയും കൊടുത്തു അവൻ..
ഇത്രയും സംസാരിച്ചു അദ്ദേഹം ഞങ്ങളുടെ അടുത്തു നിന്നും പുറത്തിറങ്ങി..
മനസ്സിൽ ആഹ്ലാദത്തിന്റെ വേലിയേറ്റമായിരുന്നു, ഒരോ നിമിഷങ്ങൾക്കും ഏരെ വിലയുള്ള എം എ യൂസുഫലി എന്ന ആ വലിയ മനുഷ്യൻ തന്റെ തൊഴിലാളികളുമായി അല്പസമയം ചിലവഴിക്കാൻ സംയം കണ്ടെത്തുന്നു എന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി.ഈ ഒരു സന്ദർശനം തന്നെ എന്നെ പോലുള്ള തൊഴിലാളികൾക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണു ഏറ്റവും വലിയ അംഗീകാരമാണു..
ലുലു എന്ന വാക്കിനു മുത്ത് എന്നാണു ആറബിയിൽ അർഥം..ആ പേരു നന്നായി ചേരുന്നതും അദ്ദേഹത്തിനാണു നാട്ടികയിലെ മുത്ത്..ലോകത്തിലെ വിലകൂടിയ മുത്ത് ലുലു.
തൊണ്ണൂറിലധികം ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുള്ള ഈ പ്രശസ്തൻ ലോകത്തിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലമായി സ്വന്തം നാടിനെ അഹങ്കാരത്തോടെ പറയാറുണ്ട്.
ഒരു മനുഷ്യജന്മത്തിൽ സ്വന്തമാക്കാൻ കഴിയുന്ന സമ്പത്തിനെക്കാളും തന്റെ കുടപ്പിറപ്പുകളുടെയും തൊഴിലാളികളുടെയും സംരക്ഷണവും പ്രാർഥനയും ഏറ്റവും വലിയതാണെന്ന വിശ്വാസം അദ്ദേഹത്തിന്റെ ഉയർച്ചക്കുള്ള വലിയ കാരണമായി എപ്പോഴും അദ്ദേഹം ഓർമ്മിക്കുന്നു..പ്രാർഥനയിലും ആരാധനയിലും മുടക്കം വരുത്താതെ ..തിരക്കു പിടിച്ച യാത്രകൾക്കിടയിലും അദ്ദേഹം വായനയും കൂടെ കൊണ്ടു നടക്കുന്നു എന്നതും എന്നെ ആശ്ചര്യപ്പെടുത്തുന്നു.
ഞങ്ങളുടെ ഓഫീസ് വിട്ടു അദ്ദേഹം യാത്രപറഞ്ഞു പോയപ്പോൾ ഇനി കാണാനാവുമോയെന്ന സംശയവും അദ്ദേഹത്തെ നേരിട്ടു കണ്ട അടക്കാനാവാത്ത സന്തോഷവും എന്റെ മനസ്സിനെ വല്ലാതെ ഇളക്കിമറിച്ചു..
സ്നേഹ സമ്പന്നനായ ഇക്കാ അങ്ങയുടെ ഓരോ ഉയർച്ചയും ഞങ്ങളുടെയും ഉയർച്ചയാണു,അങ്ങയുടെ ഓരോ പ്രവർത്തനവും നന്മകൾ നിറഞ്ഞതാണു,പതിനായിരക്കണക്കിനു തൊഴിലാളികളുടെ പ്രാർഥന നിങ്ങളോടൊപ്പമുണ്ട്, അവരുടെ കുടുംബങ്ങളുടെ പ്രാർഥനകളിൽ നിങ്ങൾ എന്നുമുണ്ടായിരിക്കും, ഒരു സംരക്ഷകനെ പോലെ ഞങ്ങളുടെ മുന്നിൽ അവതരിച്ച അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി സർവ്വ ശക്തനോട് ആത്മാർഥമായി പ്രാർഥിക്കുന്നു..
പൊതുവെ വൃത്തിയായി കിടക്കുന്ന എന്റെ സെക്ഷനിൽ എനിക്കു കാര്യമായി പണിയെടുക്കേണ്ടി വന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഡയറക്ടർ സലീം സാർ വന്നു എല്ലാ സെക്ഷനും ഒന്നു പരിശോധിച്ചു .ഉടനെ തന്നെ യൂസുഫ്ക ഇവിടെ എത്തും എന്ന് മനസ്സിലായി .പന്ത്രണ്ടരയോടു കൂടി ലോജിസ്റ്റിക്സിലെ ഒരു വശത്തുള്ള ഞങ്ങളുടെ ഓഫീസിന്റെ അടുത്ത് കറുത്ത കാർ ഒഴുകിയെത്തി..
ആദരണീയനും എല്ലാവരുടെയും ബഹുമാന്യനുമായ ഇക്ക കാറിൽ നിന്നും പുറത്തിറങ്ങി,അകമ്പടിയായി മാനേജർമാരും പേർസണൽ സ്റ്റാഫിലുള്ളവരും സെക്രട്ടറിമാരും എല്ലാം ഉണ്ടായിരുന്നു, ശാന്തനായി സൗമ്യനായി മുന്നിൽ നടന്നു വരുന്ന ഇക്കയെ എലാവരും സ്നേഹാദരവോടെ നോക്കിനിന്നു.ഓരോ സെക്ഷനിലും കയറി ജീവനക്കാരുടെ ക്ഷേമാ ഐശര്യങ്ങൾ അനേഷിച്ചു കൊണ്ട് എന്റെ ഡിപ്പർട്ട്മെന്റിലും എത്തി.മനസ്സിൽ തിങ്ങിനിറഞ്ഞ ആദരവിന്റെ ഒരംശം പോലും എനിക്കു പ്രകടിപ്പിക്കാൻ കഴിയുമായിരുന്നില്ല,സലാം പറഞ്ഞു കൈ കൊടുത്തു ..വളരെ മുൻപുതന്നെ പരിചയമുള്ളതു പോലെ മനസ്സിനെ കീഴടക്കുന്ന പുഞ്ചിരിയോടെ എന്നോടു "സുഖമല്ലേ" എന്ന ചോദ്യം എന്നെ ഏറെ സന്തോഷിപ്പിച്ചു.. ലോകം അറിയുന്ന ആ വലിയ മനുഷ്യനു മുന്നിൽ ആ വ്യക്തി പ്രഭാവത്തിനു മുന്നിൽ ഒരു കുഞ്ഞിനെ പോലെ ഞാൻ നിന്നു..
എന്റെ കൂടെയുള്ള അർമാൻ എന്ന ഫിലിപ്പൈനി സ്റ്റാഫിനെ നോക്കി എന്നോട് ചോദിച്ചു "ഇവനേതു നാട്ടുകാരൻ ആണെടാ?" ഫിലിപ്പൈനിയാണു എന്നു ഞാൻ മറുപടിയും പറഞ്ഞു..കണ്ടിട്ട് ഒരു ബോറി ലുക്കുണ്ടല്ലോടാ ..നിനക്കു ഹിന്ദി അറിയാമോടാ എന്ന അവനോടുള്ള ചോദ്യത്തിനു ലിറ്റിൽ ലിറ്റിൽ എന്ന മറുപടിയും കൊടുത്തു അവൻ..
ഇത്രയും സംസാരിച്ചു അദ്ദേഹം ഞങ്ങളുടെ അടുത്തു നിന്നും പുറത്തിറങ്ങി..
മനസ്സിൽ ആഹ്ലാദത്തിന്റെ വേലിയേറ്റമായിരുന്നു, ഒരോ നിമിഷങ്ങൾക്കും ഏരെ വിലയുള്ള എം എ യൂസുഫലി എന്ന ആ വലിയ മനുഷ്യൻ തന്റെ തൊഴിലാളികളുമായി അല്പസമയം ചിലവഴിക്കാൻ സംയം കണ്ടെത്തുന്നു എന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി.ഈ ഒരു സന്ദർശനം തന്നെ എന്നെ പോലുള്ള തൊഴിലാളികൾക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണു ഏറ്റവും വലിയ അംഗീകാരമാണു..
ലുലു എന്ന വാക്കിനു മുത്ത് എന്നാണു ആറബിയിൽ അർഥം..ആ പേരു നന്നായി ചേരുന്നതും അദ്ദേഹത്തിനാണു നാട്ടികയിലെ മുത്ത്..ലോകത്തിലെ വിലകൂടിയ മുത്ത് ലുലു.
തൊണ്ണൂറിലധികം ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുള്ള ഈ പ്രശസ്തൻ ലോകത്തിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലമായി സ്വന്തം നാടിനെ അഹങ്കാരത്തോടെ പറയാറുണ്ട്.
ഒരു മനുഷ്യജന്മത്തിൽ സ്വന്തമാക്കാൻ കഴിയുന്ന സമ്പത്തിനെക്കാളും തന്റെ കുടപ്പിറപ്പുകളുടെയും തൊഴിലാളികളുടെയും സംരക്ഷണവും പ്രാർഥനയും ഏറ്റവും വലിയതാണെന്ന വിശ്വാസം അദ്ദേഹത്തിന്റെ ഉയർച്ചക്കുള്ള വലിയ കാരണമായി എപ്പോഴും അദ്ദേഹം ഓർമ്മിക്കുന്നു..പ്രാർഥനയിലും ആരാധനയിലും മുടക്കം വരുത്താതെ ..തിരക്കു പിടിച്ച യാത്രകൾക്കിടയിലും അദ്ദേഹം വായനയും കൂടെ കൊണ്ടു നടക്കുന്നു എന്നതും എന്നെ ആശ്ചര്യപ്പെടുത്തുന്നു.
ഞങ്ങളുടെ ഓഫീസ് വിട്ടു അദ്ദേഹം യാത്രപറഞ്ഞു പോയപ്പോൾ ഇനി കാണാനാവുമോയെന്ന സംശയവും അദ്ദേഹത്തെ നേരിട്ടു കണ്ട അടക്കാനാവാത്ത സന്തോഷവും എന്റെ മനസ്സിനെ വല്ലാതെ ഇളക്കിമറിച്ചു..
സ്നേഹ സമ്പന്നനായ ഇക്കാ അങ്ങയുടെ ഓരോ ഉയർച്ചയും ഞങ്ങളുടെയും ഉയർച്ചയാണു,അങ്ങയുടെ ഓരോ പ്രവർത്തനവും നന്മകൾ നിറഞ്ഞതാണു,പതിനായിരക്കണക്കിനു തൊഴിലാളികളുടെ പ്രാർഥന നിങ്ങളോടൊപ്പമുണ്ട്, അവരുടെ കുടുംബങ്ങളുടെ പ്രാർഥനകളിൽ നിങ്ങൾ എന്നുമുണ്ടായിരിക്കും, ഒരു സംരക്ഷകനെ പോലെ ഞങ്ങളുടെ മുന്നിൽ അവതരിച്ച അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി സർവ്വ ശക്തനോട് ആത്മാർഥമായി പ്രാർഥിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ